Saturday, December 13, 2008

10.അമേരിക്ക ആശ്രിത വല്‍സലന്‍..പാകിസ്ഥാന്‍ സുരക്ഷിതം..

ബോംബെയിലെ ലോക പ്രശസ്തമായ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ നടത്തിയ നരവേട്ടകള്‍ക്കുശേഷം ഭീകരന്മാര്‍ പാകിസ്ഥാനില്‍ പരിശീലം നേടിയിരുന്നു എന്ന അറിവ് ഭാരതിനുണ്ടായിരുന്നുവെങ്കിലും മറ്റു ലോക രാജ്യങ്ങള്‍ക്ക് അതിനെ പറ്റി അറിവ് ലഭിച്ചപ്പോള്‍ തങ്ങളെ ഒരു ഭീകര രാഷ്ട്രമായി മുദ്രകുത്തുമോ എന്ന ചിന്ത പാകിസ്ഥാനെ വേട്ടയാടിക്കൊണ്ടിരുന്നു..

കാരണം മത തീവ്രവാദികള്‍ പാവ സര്‍ക്കാരിനെ കൊണ്ടു ഭരണം നടത്തുന്ന പാകിസ്ഥാനില്‍ വ്യവസായവും ആഭ്യന്തര ഉല്‍പാദനവും നാമമാത്രമാണ്.. തന്നെയുമല്ല വിദേശത്തോട്ടു കയറ്റുമതി നടത്തുന്നതില്‍ ഗണ്യമായ കുറവും ഉണ്ട്.. ഇന്ത്യയുടെ മുമ്പില്‍ ഹുങ്ക് കാട്ടാന്‍ ദേശീയ വരുമാനത്തിന്‍റെ ഭൂരിഭാഗവും ആയുധത്തിനും പട്ടാളത്തിനും ആയി ചിലവാക്കുമ്പോള്‍ രാജ്യ പുരോഗതി നാമമാത്രമാണ്..ആകെ വികസനം ഉള്ള മേഖല തീവ്രവാദവും അസമത്വവും മാത്രം.

ഇന്ത്യയുടെ പലപ്പോഴുമുള്ള ആവശ്യങ്ങളായ കുറ്റവാളികളെ കൈമാറുക,തീവ്രവാദ നിരോധന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കല്‍ തുടങ്ങിയവയ്ക്ക് പുല്ലു വിലയാണ് അവര്‍ കൊടുത്തു പോരുന്നത്.. പഴയ ബോംബെ സ്ഫോടന കേസിലെ പ്രതികളായ ടൈഗര്‍ മേമന്‍,ദാവൂദ് ഇബ്രാഹിം കസ്കര്‍,അനീസ് ഇബ്രാഹിം കസ്കര്‍ തുടങ്ങിയവരെ കൈമാറണമെന്ന ആവശ്യത്തിന്‍ മേല്‍ ഇങ്ങനെ ആരും ഇവിടെ ഇല്ല എന്ന മുടന്തന്‍ ന്യായം ആണ് പാകിസ്ഥാന്‍റെ മറുപടി..

കാരണം സിമ്പിള്‍.. ദാവൂദും മറ്റുള്ളവരും പാകിസ്താനില്‍ ആ പേരുകളില്‍ ആല്ല താമസം.. അങ്ങനെ കള്ളപേരില്‍ താമസിക്കുമ്പോള്‍ അവര്‍ അവിടെ ഉണ്ടെന്നും എന്നാല്‍ ഇന്ത്യയെ കൊഞ്ഞനം കുത്തി ഇല്ല എന്നും തരാന്‍ പറ്റില്ല എന്നും പറഞ്ഞു നാളുകള്‍ നീക്കുകായിരുന്നു.

പക്ഷെ അമേരിക്കയിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം കഥമാറിയെങ്കിലും പാകിസ്ഥാന് കുഴപ്പമില്ലായിരുന്നു..തീവ്രവാദത്തിന്‍റെ പേരില്‍ അഫ്ഗാനിസ്ഥാനെയും കാരണങ്ങള്‍ ഉണ്ടാക്കി ഇറാക്കിനെയും ആക്രമിച്ച അമേരിക്ക ഇറാനെയും,ലെബനോനെയും,പാലസ്തീനെയും മാത്രമല്ല വടക്കന്‍ കൊറിയയെം വെറുതെ വിട്ടില്ല..എന്നാല്‍ ഈ ആക്രമണത്തിന്‍റെ പിന്നില്‍ - താജ് ആക്രമണം- പാകിസ്താന്‍ ആണെന്ന് നന്നായി അറിയാവുന്ന അമേരിക്ക പിന്‍വാതിലിലൂടെ ലോകത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ ചില തീവ്രവാദി സംഘടനകളെ നിരോധിക്കാന്‍ പ്രേരിപ്പിച്ചു..

അങ്ങനെ ജമ അത് ഉദ്ധവയെ നിരോധിച്ച സര്‍ക്കാര്‍ ഒരു ഉടന്‍കൊല്ലി ഓറാട്ട് നാടകം കളിച്ചിരിക്കുകയാണ്.. പണ്ടും ഇങ്ങനെ പല തീവ്രവാദി സംഘടനകളെയും നിരോധിച്ചെങ്കിലും പിന്നീട് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വരുന്നപോലെ വേറെ പേരു സ്വീകരിച്ചു പൂര്‍വാധികം ശക്തമായി തിരിച്ചു വരികയാണ് ഉണ്ടായത്.. അങ്ങനെ ഹിസ്ബുള്‍ മുജാഹിദീന്‍,ജൈഷ് എ മുഹമ്മദ്,ലഷ്കര്‍ എ തയ്യബ തുടങ്ങിയവര്‍ തങ്ങളുടെ തീവ്രവാദത്തിന്‍റെ ഭയാനക മുഖവും പേറി ലോകത്തില്‍ മനുഷ്യര്‍ക്ക്‌ ജീവിക്കുവാനുള്ള അവകാശത്തെ വെല്ലുവിളിച്ചു കൊണ്ടു ജീവിക്കുന്നു..

എന്നാല്‍ അവരുടെ നേതാക്കന്മാരുടെ അറസ്റ്റോ വീട്ടുതടങ്കലോ ഒരു ശാശ്വതമായ പരിഹാരമല്ല എന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും അറിയാം.. കാരണം ഈ മഹാശയന്മാരെ വീട്ടുതടങ്കലില്‍ വെയ്ക്കുമ്പോഴും അവര്‍ തങ്ങളുടെ അണികള്‍ വഴി കാര്യങ്ങള്‍ സുഗമമായി മുമ്പോട്ട്‌ കൊണ്ടുപോകുന്നു..

തങ്ങളുടെ ഇടപെടല്‍ മൂലം അല്ല പാകിസ്ഥാന്‍ ഈ തീവ്രവാദി സംഘടനെയേ നിരോധിച്ചതെന്നും പാകിസ്ഥാനെ ഒരു തീവ്രവാദി രാജ്യം ആക്കി പ്രഖ്യാപിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് അമേരിക്കന്‍ സ്റ്റേററ് ഡിപ്പാറ്റ്മെന്‍റ് ഉദ്യോഗസ്ഥന്‍ സീന്‍ മക്കൊര്‍ക്ക്മാന്‍ വഴി അറിയിച്ചു കഴിഞ്ഞു ..

സോഫ്റ്റ് വെയര്‍ വ്യവസായവും,ബാങ്കിംഗ് മേഖലയും തകര്‍ന്ന ഈ സമയത്തു കോടികള്‍ വാരുന്ന ആയുധവിപണിയിലെ സ്ഥിരംകസ്ടമര്‍ ആയ പാകിസ്ഥാനെ പിണക്കാന്‍ അമേരിക്കയക്കാവില്ല.. അതോടൊപ്പം പരോക്ഷമായി മത തീവ്രവാദികള്‍ ഭരിക്കുന്ന പാകിസ്ഥാനില്‍ നിന്നു ഇന്ത്യയ്ക്ക് അനുകൂലമായ നടപടികള്‍ പ്രതീക്ഷിക്കുവാനും കഴിയില്ല.അതേപോലെ തീവ്രവാദത്തിനെതിരെ നടക്കുന്ന കടുത്ത യുദ്ധത്തിലും പ്രതിരോധ നടപടികളിലും ഒരു പക്ഷെ മനുഷ്യാവകാശങ്ങള്‍ ലന്ഘിക്കപ്പെട്ടെക്കാം എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരിക്കുന്നു..

പക്ഷെ ഏത് തീവ്രവാദത്തെയും നേരിടാനുള്ള കരുത്ത്‌ ഇന്ത്യയ്ക്കുണ്ട് എന്ന് പാകിസ്ഥാന്‍ അറിഞ്ഞാല്‍ നന്ന്.. ചന്ദ്രനില്‍ ഉപഗ്രഹം ഇറക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ തീവ്രവാദികളുടെ നെഞ്ചില്‍ കാളിയ മര്‍ദ്ദനം ആടാനും ഇന്ത്യയ്ക്കാവും..

ജയ് ഹിന്ദ്..

No comments: