Tuesday, May 26, 2009

26.വീര്‍ സവര്‍ക്കര്‍



സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ അഥവാ വീര്‍ സവര്‍ക്കര്‍ എന്നറിയപ്പെട്ട മഹാനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ 1883 ഇല മഹാരാഷ്ട്രയില്‍ നാസിക്‌ ജില്ലയിലെ ഭാഗൂറില്‍ ഭൂജാതനായി. ധീരനായ സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷ്കര്‍ത്താവ്, സാഹിത്യകാരന്‍, കവി, ചിന്തകന്‍, രാഷ്ട്രീയനേതാവ്‌, ചരിത്രകാരന്‍ എന്നീ നിലയില്‍ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു അദ്ധേഹം. ദശാബ്ദങ്ങളോളം അദ്ദേഹത്തിനെതിരെ നിലനിന്നിരുന്ന തെറ്റിദ്ധാരണകളും ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അല്പം പുറകിലാക്കിയെങ്കിലും ആധുനികകാലത്ത് ഹിന്ദുമതം മറ്റുള്ള സാമ്രാജ്യത്ത കുത്തക മതപരിവര്‍ത്തന സംഘങ്ങളുടെ അപചയം നേരിടുന്ന സമയത്ത് അദ്ദേഹത്തിന്‍റെ നാമം വളരെ പ്രസക്തമാണ്. ഹിന്ദുവിന് ഒരു സാംസ്കാരിക ചൈതന്യം, ഒരു പുത്തന്‍ ഉണര്‍വ്‌ സമ്മാനിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികള്‍ക്ക് കഴിഞ്ഞിരുന്നുവേന്നത് ഒരുകാലത്തും മറക്കുവാനാകില്ല.

അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തികളെ മനസ്സിലാക്കിയവരുടെയും ഭാരത ചരിത്രം എന്നതെന്ന് അറിയാവുന്നവരുടെയും മനസ്സില്‍ സവര്‍ക്കറുടെ സ്ഥാനം എന്നും മഹനീയമായിരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് നമ്മുടെ പരമമായ ലക്‌ഷ്യം എന്ന് ആദ്യം പ്രഖ്യാപിച്ച സവര്‍ക്കര്‍ വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു മാതൃക കാട്ടുകയുണ്ടായി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളെ കൊണ്ടുവരാന്‍ സവര്‍ക്കരിനു കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രചാരകനും പ്രവര്‍ത്തകനും എന്നുള്ള കാരണം പറഞ്ഞു നിയമ ബിരുദത്തിനു ശേഷവും അദ്ദേഹത്തെ കോടതിയില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ബാര്‍ പ്രവേശനത്തിന് തടസത്തിന്റെ കാരണവും ഇതുതന്നെയായിരുന്നു.

സമൂഹത്തിന്റെ തോട്ടുകൂടായ്മകളെയും മറ്റു അവര്‍ണര്‍ അനുഭവിക്കുന്ന വേദനകളെയും നന്നായി തിരിച്ചറിഞ്ഞ സവര്‍ക്കര്‍ അതിന്റെ പരിസമാപ്തിയ്ക്കായി അഹോരാത്രം പൊരുതി. ഏതു ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന ഗണേശോത്സ്വവം, എല്ലാവര്‍ക്കും ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ അവസരം, എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പതിത്‌പാവന്‍ മന്ദിര്‍, ഏതു മതസ്ഥര്‍ക്കും ഒന്നിച്ചു ഇരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യാന്‍ കഴിയുന്ന കോഫീ ഷോപ്പ് തുടങ്ങി അദ്ദേഹത്തിന്‍റെ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ അവര്‍ണ്ണനീയം തന്നെ.

എഴുതുവാന്‍ പെനയില്ലാതെ ജയിലില്‍ കിടന്ന സമയത്ത് തന്റെ നഖങ്ങള്‍ കൊണ്ട് കവിതകള്‍ ജയില്‍ ഭിത്തികളില്‍ എഴുതിയ സവര്‍ക്കരിന്റെ കവിതകളുടെ പ്രമേയം ദേശസ്നേഹവും സ്വാതന്ത്ര്യവും ആയിരുന്നു. സവര്‍ക്കറുടെ പുസ്തകം പ്രസീധികരിക്കുന്നതിനു മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് കാരണമായി. സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ സവര്‍ക്കറുടെ ബിരുദം ഇന്ത്യന്‍ സര്‍വകലാശാല പിന്‍വലിക്കുക പോലും ഉണ്ടായി. കടുത്ത യാതനകളും വേദനകളും സ്വാതന്ത്ര്യത്തിനു വേണ്ടി അനുഭവിച്ച സവര്‍ക്കര്‍ ഒരുപക്ഷെ സ്വാതന്ത്രത്തിനു പൊരുതിയ നേതാക്കളുടെ മുന്‍നിരയില്‍ പ്രമുഖനായിരുന്നു.

സവര്‍ക്കറുടെ ഈ ശ്രമങ്ങളെ തന്ത്രപൂര്‍വ്വം ഒതുക്കിയ അല്ലെങ്കില്‍ പ്രശസ്തിയെ വളരാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും പില്‍ക്കാലത്ത് ഇതെല്ലാം ചരിത്രത്തില്‍ വാസനയുള്ളവര്‍ക്ക് താല്പര്യത്തിനു പാത്രമായി ഭവിച്ചു. സവര്‍ക്കറുടെ ചരിത്രം സിനിമാ രൂപത്തിലും പുറത്തുവന്നു.

സ്വാതന്ത്രത്തിനു വേണ്ടിയുള്ള ആദ്യസമരം എന്നാ പ്രശസ്തഗ്രന്ഥം സവര്‍ക്കരുടെതാണ്. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നിരോധിച്ച പ്രസ്തുതപുസ്തകം എന്നാല്‍ കള്ളകടത്തിലൂടെയും മറ്റും യൂറോപ്പിലും ബ്രിട്ടീഷ്‌ ഭരണ രാജ്യത്തും പ്രചരിച്ചു. എന്നാല്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും ഹോല്ലണ്ടിലും മാഡം ഭിക്കാജി കാമ ഇതിനെ പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഏറ്റവും വിവാദം സൃഷ്ടിച്ചതും അതുപോലെ വായനക്കാരുടെ മനസ്സില്‍ ദേശസ്നേഹം പാകിയതുമായി ഒന്നായിരുന്നു പ്രസ്തുത പുസ്തകം.

ഒരു സ്വാതന്ത്ര്യസമര സേനാനി എന്നതില്‍ കവിഞ്ഞു ഒരു വിശാല ഭാരതവര്‍ഷം എന്നാ ആശയത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതം ഹിന്ദു എന്നത് ഒരു ജാതിയിലോ മതത്തിലോ ഒതുങ്ങാത്ത ഭാരതത്തില്‍ താമസിക്കുന്ന ഏവരുടേയും എന്നുള്ള ആശയം ഉള്‍ക്കൊണ്ടാവയായിരുന്നു. തന്റെ ജയില്‍ വാസത്തിനു ശേഷം രത്നഗിരി ഹിന്ദു സഭ ഉണ്ടാക്കിയ സവര്‍ക്കര്‍ ഭാരതത്തില്‍ ഹിന്ദിയുടെയും ഹൈന്ദവതയുടെയും പ്രവര്‍ത്തകന്‍ ആയിരുന്നു. ഒരു ഹിന്ദു എന്നത് ഈ മണ്ണില്‍ താമസിക്കുന്ന ഓരോരുത്തരും ആണെന്നും അവരെല്ലാം ഈ നാടിന്റെ ഭാഗം ആണെന്നും ഉള്ള സന്ദേശം മതേതര സ്വഭാവത്തിന്റെ ഏറ്റവും സവിശേഷഭാവം നമ്മെ പരിചയപ്പെടുത്തുകയായിരുന്നു.

ജിന്നയുടെ മുസ്ലിം ലീഗ് ഇന്ത്യയില്‍ വേരുറപ്പിച്ചപ്പോള്‍ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമെകിയത് സവര്‍ക്കര്‍ ആയിരുന്നു. ഹിന്ദുക്കളെ സംഘടിപ്പിക്കുകയും അവരെ ഒരു കുടക്കീഴില്‍ നിര്‍ത്തുകയും ചെയ്തതില്‍ സവര്‍ക്കറുടെ പങ്കു വളരെ വലുതാണ്‌. മഹാത്മാഗന്ധിയുമായി പലപ്പോഴും ആശയപരമായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും സവര്‍ക്കറുടെ ആശയങ്ങളോട് പ്രതിപത്തിയുള്ളവരുടെ എണ്ണവും ഒട്ടും കുറവല്ലായിരുന്നു.

സാമൂഹിക പരിഷ്കരണത്തിലും സ്വതന്ത്രസമരത്തിലും മാത്രമല്ല സാഹിത്യത്തിലും സവര്‍ക്കറുടെ പങ്കു വലുതാണ്‌. മറാത്തിയിലും ഹിന്ദിയിലും അദ്ദേഹത്തിന്റേതായി ഒട്ടനവധി കൃതികള്‍ ഉണ്ട്. മറാത്തി സാഹിത്യത്തിനു അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.

ആത്മീയമായും സാമൂഹികപരമായും സാംസ്കാരികപരമായും മനുഷ്യരുടെ ഉന്നമനത്തിനു സവര്‍ക്കറുടെ കവിതകളും കഥകളും മറ്റുകൃതികളും വളരെ സഹായകമായി.

മഹാത്മാഗാന്ധിയുടെ കടുത്ത വിമര്‍ശകന്‍ ആയിരുന്ന സവര്‍ക്കര്‍ പാകിസ്ഥാനെ വിഭജിച്ച നടപടിയോട് കടുത്ത എതിര്‍പ്പ് കാട്ടിയിരുന്നു. ഹിന്ദുമഹാസഭയെ ബലക്ഷയമാക്കുവാന്‍ നടത്തുന്ന ഓരോ സാഹചര്യങ്ങളെയും നേരിട്ട് ഹിന്ദുമഹാസഭയെ വളര്‍ത്തി വലുതാക്കിയ സവര്‍ക്കര്‍ക്ക് ഗാന്ധിയുടെ ഈ മുസ്ലീം പ്രീണനം അത്രകണ്ട് ദഹിച്ചില്ല.ഗാന്ധിജിയുടെ പല പ്രവര്‍ത്തികളും ഹിന്ദുക്കളെ തളര്‍ത്തുന്നതാണെന്ന് സവര്‍ക്കര്‍ ആരോപിച്ചു.

ഗാന്ധിയുടെ കൊലപാതകം നടന്നപ്പോള്‍ സവര്‍ക്കരും അറസ്റ്റ്‌ ചെയ്യപ്പെട്ടു. നാധുറാം ഗോഡ്സെയും കൊലപാതകത്തിന്റെ സൂത്രധാരനായ നാരായണന്‍ ആപ്തെയും ഹിന്ദുസഭയില്‍ ഉണ്ടായിരുന്നതും സവര്‍ക്കരോട് അടുപ്പം ഉണ്ടായിരുന്നതും കൊണ്ട് സവര്‍ക്കരെയും അറസ്റ്റ്‌ ചെയ്തെങ്കിലും പിന്നീട് ആവശ്യത്തിന് തെളിവില്ലാത്തതിന്റെ പേരില്‍ സവര്‍ക്കരെ വെറുതെ വിട്ടു.

എന്തായാലും ഗാന്ധിവധത്തോടെ അറസ്റ്റ്‌ ചെയ്യപ്പെട്ട സവര്‍ക്കറുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏറ്റുവെങ്കിലും ഇന്നും ഹിന്ദുക്കള്‍ക്ക് എന്നും ഓര്‍ക്കാന്‍ സവര്‍ക്കരെ പോലെ ഒരു നേതാവിനെ പിന്നീട് ലഭിച്ചിട്ടില്ല.

(സവര്‍ക്കരെപറ്റി എഴുതിയാല്‍ ഒരു പോസ്റ്റോ പത്തു പോസ്റ്റോ മതിയാവില്ല. എന്നാല്‍ ഒരു ആമുഖം പോലെ പറയാന്‍ മാത്രമേ ഇതില്‍ ശ്രമിച്ചിട്ടുള്ളൂ. മാധ്യമങ്ങളും കുപ്രചാരകരും എത്ര ശ്രമിച്ചാലും ഒരിക്കലും ഒളി മങ്ങാത്ത മഹാനായിരുന്നു സവര്‍ക്കര്‍.

Saturday, February 14, 2009

25.സ്നേഹം - ഭക്തി - കാമം - രതി

ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സ്നേഹമാണെന്ന് മാത്രമെ മനുഷ്യവിദൂഷകന് പറയുവാന്‍ സാധിക്കൂ. താന്‍ സ്നേഹിക്കപ്പെടുന്നുവേന്നുള്ള അറിവ് സ്വബോധമുള്ള മനുഷ്യന് തരുന്ന സുഖവും കുളിര്‍മ്മയും ഒരിക്കലും വിശദീകരിക്കാനാവില്ല.എന്താണ് സ്നേഹത്തിന്റെ രസതന്ത്രമെന്നു തൃപ്തിയായ വിശദീകരവും തരാന്‍ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.

എന്നാല്‍ സ്നേഹത്തിന്റെ വിവിധഭാവങ്ങളെ വേണമെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.
സ്നേഹത്തിന്റെ ഭൌതിക, (ശാസ്ത്രീയ വശമല്ല) ആത്മീയ തലങ്ങളെപ്പറ്റിയാണ് ഇവിടെ നമ്മള്‍ അറിയാന്‍ ശ്രമിക്കുന്നത്.എന്നാല്‍ ബഹുമാനമെന്നതും സ്നേഹത്തിന്റെ ഒരു വശമാണ്. അത് ഭൌതികവും ആത്മീയവുമായ വശങ്ങളില്‍ വരുന്നുണ്ട്.

ഭൌതികമായ തലത്തില്‍ വരുന്ന ഭാവങ്ങളാണ് വാല്‍സല്യം,കാമം തുടങ്ങിയവ
രണ്ടും രണ്ടു തലങ്ങളില്‍ വരുന്നവയാണ്.
ഒരു അമ്മയുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം,ഒരാള്‍ക്ക്‌ തന്നെക്കാള്‍ പ്രായത്തിനിളപ്പമുള്ള ഒരാളോട് തോന്നാവുന്ന തോന്നേണ്ട ഒരു വികാരം,തുടങ്ങിയവയെല്ലാം ഈ വാല്സല്യത്തില്‍ വരാവുന്നതാണ്.എന്നാല്‍ ഭൌതിക സ്നേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കാമമെന്നുള്ള ഒരു തലവുമുണ്ട്.കാമം ആരോട് തോന്നാം നിര്‍വചിക്കുക സാധ്യമല്ല.എന്നാല്‍ അതിന്റെ പോക്ക് മാനുഷിക,മതപരമായ കണ്ണിലൂടെ നോക്കിക്കാണുകയാവും നല്ലത്.
മനുഷ്യന് അടക്കാനും നിയന്ത്രിക്കാനും പ്രയാസമുള്ള തലവും ഇതുതന്നെ.അതുകൊണ്ട് തന്നെ മതങ്ങള്‍ കാമത്തെ അടക്കാനും നിയന്ത്രിക്കാനും വളരെയേറെ ശ്രമിച്ചിട്ടുണ്ട്. അത് ഫലവത്തായോ ഇല്ലയോ എന്നത് മതത്തിന്റെ പരാജയമല്ല.അതെങ്ങനെ നമ്മില്‍ സാംശീകരിച്ചുവേന്നതിലുള്ള രീതിയില്‍ വല്ല വെത്യാസം മാത്രം.

കാമത്തിലൂടെ അല്ലെങ്കില്‍ അതിന്റെ പ്രായോഗികവശത്തിലെ മുഖമായ രതിയിലൂന്നിയ ഒരു ആരാധനരീതി അല്ലെങ്കില്‍ പ്രയോഗരീതിരതി ഭക്തിയില്‍ വരുത്തിയുള്ള ശ്രമം ഓഷോ രജനീഷ് നടത്തിയതിനു കാര്യമായ പ്രചാരം ലഭിച്ചിരുന്നു.എന്നാല്‍ യാഥാസ്ഥിതിക്കാരായ വിശ്വാസികള്‍ക്ക് അത് അംഗീകരിക്കാന്‍ അല്പം പ്രയാസമായിരുന്നു. പക്ഷെ സ്നേഹത്തിന്റെ രണ്ടു തലങ്ങളായ ഭക്തിയെയും കാമത്തെയും സംയോജിപ്പിക്കാന്‍ അദ്ദേഹത്തോളം ആരും ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം.

എന്നാല്‍ ഇന്നു പല കപടസന്യാസികളും സന്യാസിനികളും ഇതു ശ്രമിക്കുന്നുവെന്നത് സത്യമാണെങ്കിലും അത് രണ്ടു ഭാവങ്ങളെയും സമന്വയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളല്ല.പകരം ആത്മീയതിലൂടെ അല്ലെങ്കില്‍ കപടആത്മീയമെന്ന മുഖംമൂടിയിലൂടെ തങ്ങളുടെ കാമാസക്തി ശമിപ്പിക്കുന്നതില്‍ കവിഞ്ഞൊന്നും അതില്‍ ഇല്ല.ഒപ്പം ധനസമ്പാദനവും.
ഇനി ആത്മീയ തലത്തെപറ്റി ചിന്തിച്ചാല്‍ സ്നേഹം അത്മീയത്തില്‍ ഭക്തിയെന്ന രൂപം സ്വീകരിക്കും.എന്നാല്‍ ഭക്തിയിലൂടെ തന്നെ കാമത്തിന്റെ അല്ലെങ്കില്‍ കാമത്തിന്റെ പ്രായോഗികവശത്തിന്റെ പാരമ്യമായ രതിമൂര്‍ച്ച അനുഭവപ്പെടുന്നവരുമുണ്ട്.
ഇതിനെ വെറും ഭ്രാന്തെന്നോ അല്ലെങ്കില്‍ വിഭ്രമെന്നോ ചിലപ്പോള്‍ പറയേണ്ടി വരും.ഉദാഹരണത്തിന്‌ മീരയുടെ ശ്രീ കൃഷ്ണനോടുള്ള പ്രേമവും ഏതാണ്ട് അതിനോട് ഉപമിക്കാം.പ്രാപഞ്ചിക ജീവിതത്തെ പൂര്‍ണമായോ ഭാഗികമായോ മറന്നു ശ്രീ.കൃഷ്ണനോടുള്ള ഭക്തി മൂര്‍ച്ചിച്ചു അതൊരു പ്രേമമായി രൂപപ്പെട്ടു അവസാനം ഒരു മിഥ്യയോ സത്യമോ എന്ന് തിരിച്ചറിയാതെ വന്നതിന്റെ ആധുനിക ശാസ്ത്രം ഒരു മാനസിക വിഭ്രാന്തിയെന്നെ വിശ്വസിക്കൂ.

സ്വയം അലിഞ്ഞുപോവുന്ന അവസ്ഥ ഒരു പക്ഷെ മയക്കുമരുന്ന് ഉപയോഗിക്കാതെ തന്നെ സ്വയം മറക്കാനുള്ള ചുറ്റുപാടിനെ മറക്കാനുള്ള ഭക്തിയിലൂടെ കണ്ടെത്തിയെന്നതാണ് സത്യം.
ഇതേപോലെ ഭൌതികമായ രീതിയിലുള്ള പ്രേമത്തിലൂടെ ദൈവത്തെ കാണുന്ന രീതി ഉത്തമഗീതം (ബൈബിള്‍) വായിച്ചാലും കാണാം.എന്നാല്‍ മുഖ്യധാരയില്‍ വിശ്വാസികള്‍ ആ രീതിയോട് അധികം പ്രതിപത്തി കാട്ടാറില്ല.
കാരണം ദൈവത്തെ എന്നും ആത്മീയകണ്ണുകളോട് കാണാനേ അല്ലെങ്കില്‍ അതിന്റെ മൂര്‍ത്തഭാവമായ ഭക്തിയോടു കാണാനേ സാധാരണ ഒരാള്‍ക്ക്‌ പറ്റൂ.

എന്നാല്‍ ഇങ്ങനെയൊരു വശം മാത്രമുള്ള ദൈവീക ജീവിതത്തില്‍ ഓഷോയെന്തിന് രതിയിലൂന്നിയ ആത്മീയത വികസിപ്പിച്ചുവെന്ന് സംശയിക്കാം.
മിക്ക പുരാങ്ങളിലും ദൈവങ്ങുളുടെ രതിയേയും സംഭോഗത്തെയും വിവരിച്ചിട്ടുണ്ട്.ശിവ -പാര്‍വതി, മോഹിനി രൂപം ധരിച്ച മഹാവിഷ്ണുവും ശിവനും തുടങ്ങിയവ ഉദാഹരണം.അതുകൊണ്ട് തന്നെ അതെ ദൈവങ്ങള്‍ക്കും സാധ്യമായ അല്ലെങ്കില്‍ അനുവര്‍ത്തികാന്‍ മടിയില്ലായിരുന്ന രതി ആത്മീയത്തില്‍ വന്നുവെന്ന് കരുതി എന്തിന് ഉപേക്ഷിക്കണം എന്ന ചോദ്യവും രതിയിലൂന്നിയ ആത്മീയത്തെ വികസിപ്പിക്കാന്‍ ഓഷോ കാരണമാക്കി എന്നതാണ് സത്യം.

അങ്ങനെ ചിന്തിക്കുമ്പോള്‍ സ്നേഹത്തിന്റെ രണ്ടുതലങ്ങളായ കാമവും ഭക്തിയും തമ്മില്‍ വേറെ വേറെ മാറ്റി നിര്‍ത്തണോ എന്നതാണ് ചോദ്യം.ഇനി അങ്ങനെ ഒഴിവാക്കി നിര്‍ത്തിയാല്‍ എന്താണ് പ്രയാസം.അല്ലെങ്കില്‍ പ്രശ്നങ്ങള്‍.
പുരാണങ്ങളില്‍ പോലും ബ്രഹ്മചാരികളായ സന്യാസിമാര്‍ തങ്ങളുടെ ബ്രഹ്മചര്യം ചില അവസരങ്ങളില്‍ ലംഘിച്ചതായി കാണുന്നുണ്ട്.
അതുപോലെ ബ്രഹ്മചര്യം അടിച്ചേല്‍പ്പിച്ച ക്രിസ്ത്യന്‍ കത്തോലിക് സഭയിലും ഇത്തരം പ്രശ്നങ്ങള്‍ കാണുന്നുണ്ട്.എന്നാല്‍ വിവാഹം അല്ലെങ്കില്‍ സ്വാതന്ത്ര്യമുള്ള ലൈംഗികത ഇതിനൊരു പ്രതിവിധിയാണോ എന്നൊരു ചോദ്യമുയരാം.

ആരോഗ്യമുള്ള മനുഷ്യനു ഉണ്ടാവുന്ന വികാരം മാത്രമാണ് ലൈംഗികത.ആത്യന്തികമായി പുരോഹിതരും മനുഷ്യന്‍ തന്നെ.അതിനി ഏതുമതത്തിലും ആവട്ടെ.പലപ്പോഴും പല ആള്‍ ദൈവങ്ങളും പോലീസ് പിടിയിലാവുന്നത് അവരുടെ ലൈംഗികപീഡന കഥകള്‍ പുറത്തുവരുമ്പോഴാണ്.

അതേപോലെ സഭയിലും ലൈംഗികപീഡന കഥകളോ അതുമായ ബന്ധപ്പെട്ട മരണങ്ങലോ ആത്മഹത്യയോ ഉണ്ടാവുമ്പോള്‍ മാത്രമാണ് പുറത്തു വരുന്നതു.
ലൈംഗികത എല്ലാവര്‍ക്കും തടയാനോ നിയന്തിക്കുവാണോ കഴിയുന്നതാണോ എന്നൊരു ചോദ്യവും ഉണ്ട്.എന്നാല്‍ അത് നിയന്ത്രിക്കാന്‍ കഴിയുന്നവരെ മാത്രമാണോ പുരോഹിതരാക്കുന്നത്. ഇതിനെക്കുറിച്ച് കാര്യമായ അറിവ് ഉണ്ടാകുന്നതിനു മുമ്പ് തന്നെ പുരൊഹിതനാവാന്‍ തീരുമാനിക്കുകയോ തീരുമാനിക്കപ്പെടുകയോ ചെയ്യുന്ന ഒരാള്‍ തനിക്ക് അത് നിയന്ത്രിക്കാന്‍ കഴിയില്ലായെന്ന തിരിച്ചറിവ് ലഭിക്കുമ്പോള്‍ പുരോഹിത്യം വിട്ടുവന്നാല്‍ ഉണ്ടാവുന്ന അപമാനം സഹിക്കാന്‍ വയ്യാതെ കുറുക്കുവഴികള്‍ തേടുകയാണ് പതിവ്.ഇതു ചിലപ്പോഴൊക്കെ ഓരോ ദുരന്തത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും.

എന്നാല്‍ എല്ലാ മതത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഇത്തരം പരിഷ്കാരങ്ങള്‍ വരുത്തിയാല്‍ കുറെയൊക്കെ ലൈംഗിക അടിച്ചമര്‍ത്തത്തില്‍ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം.കാരണം ലൈംഗികത പാപമല്ല.ആരോഗ്യമുള്ള മനുഷ്യന് തോന്നുന്നതും അതുപോലെ ആസ്വദിക്കാനുമുള്ള ഒരു വികാരം മാത്രം.
ഒപ്പം അതുവേണ്ട എന്ന് തോന്നുന്നവര്‍ക്ക് ഒഴിവാക്കാനും അവസരം കൊടുത്താല്‍ മതിയല്ലോ.
ഏതാണ്ട് ഇതിനോട് സമാനമായ അവസരം ഇതര ക്രിസ്ത്യന്‍ വിഭാങ്ങളില്‍ ഉണ്ട്.അവിടെ വിവാഹം കഴിക്കെണ്ടാവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് സന്യാസിയച്ചന്മാരായും തുടരാം.

ഇനി വരുന്ന കാലങ്ങളില്‍ ലൈംഗികത ആളുകള്‍ തുറന്നു സംസാരിക്കുവാന്‍ തുടങ്ങിയതുകൊണ്ടും കൂടുതല്‍ അവസരങ്ങള്‍ കൂടിയത് കൊണ്ടും ഇത്തരം ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ലൈംഗികസ്വാതന്ത്ര്യം ഇല്ലാത്തതിന്റെ പേരില്‍ നടത്തുന്ന ജാരവൃത്തിയും അതോടൊപ്പം ഇതുപോലെ കുറ്റകൃത്യങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാം.

Monday, February 2, 2009

24.ഇസ്ലാമും പന്നിയും

ഭക്ഷണം അങ്ങനെ മനുഷ്യന്‍റെ സ്വഭാവരൂപികരണത്തില്‍ പങ്കുവഹിക്കുന്നുവെന്ന് വളരെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.

എന്നാല്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചത് വേറെ വിഷയമാണെങ്കിലും മുമ്പ് പറഞ്ഞതിന്‍റെ ഭാഗമായതിനാല്‍ മുഖവുരയായി പറഞ്ഞുവെന്നു മാത്രം.എന്നും എനിക്ക് ചിന്തയ്ക്ക് വക തന്ന ഒരു സംശയം പന്നിയെന്നു വിളിക്കുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസി കോപം കൊണ്ടു വിറയ്ക്കുന്നതെന്തിന്.?

ഹിന്ദു മതത്തില്‍ പന്നിയൊരു പൂജിക്കേണ്ട മൃഗമല്ലെങ്കിലുംവെറുക്കപ്പെടേണ്ട ജീവിയുമല്ല.. ഒരിക്കല്‍ ഭൂരക്ഷയ്ക്ക് പന്നിരൂപത്തില്‍ മഹാവിഷ്ണു അവതരിക്കുകയുമുണ്ടായി. എന്നാല്‍ പൊതുവെ മാംസാഹാരം പ്രോത്സാഹിപ്പിക്കാത്ത ഹിന്ദു മതത്തില്‍ പന്നിയെ ആഹരിക്കാന്‍ ഉപദേശിക്കുന്നുമില്ല.പന്നിയെ വെറുക്കുവാന്‍ ഇസ്ലാമിനെ പ്രേരിപ്പിക്കുന്ന ഘടകം നോക്കിയപ്പോള്‍ അതിന്‍റെ സ്വഭാവവിശേഷം എന്തെന്നറിയണം.

ശാസ്ത്രീയമായി അണുക്കളെയോ മറ്റോ പഠിയ്ക്കാന്‍ അവസരമുണ്ടാകാന്‍ സാധിക്കുന്നതിനു മുമ്പെ അതിനെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നുവെങ്കില്‍ ശാസ്ത്രീയ അടിത്തറയ്ക്ക് പുറമെ ദൃശ്യമായതും അതേപോലെ സാധാരണ നോട്ടത്തില്‍ തന്നെ വെറുക്കപ്പെടേണ്ട എന്തോ ഒന്നു അതിലുണ്ടെന്നു മനസ്സിലായി.

പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറയ്ക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്ക് അശുദ്ധം.ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്ക് അശുദ്ധം.
(ലേവ്യ 11.7-8 -ബൈബിള്‍ )

പന്നി: അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്ക് അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.(ആവര്‍ത്തന പുസ്തകം 14.8-ബൈബിള്‍)

പന്നി മാംസം ജൂതന്മാര്‍ക്കിടയിലും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളിലും (മിക്ക പൗരസ്ത്യ ഓര്‍ത്തോഡോക്സ്,ഒറിയന്റല്‍ ഓര്‍ത്തോഡോക്സ് വിഭാഗങ്ങളും സെവന്ത്ഡേ എഡവേന്റിസ്റ്റുകളും) ഇസ്ലാമിലും നിഷിദ്ധം തന്നെ.

ഖുര്‍ആനില്‍ -ശവം,രക്തം,പന്നിമാംസം അള്ളാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപെട്ടത്‌. (16.115) (2.173)

അതായത് നിര്‍ബന്ധിതമായോ അല്ലെങ്കില്‍ ബലമായോ അല്ലാതെ ഇതു കഴിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം അത്തരത്തില്‍ കഴിക്കെണ്ടിവരുന്നവരോട് മാത്രമെ പൊറുക്കുകയുള്ളൂവെന്നും.

ഇനി ജീവജാലങ്ങളില്‍ പന്നിയ്ക്കുമാത്രമുള്ള ഒരു സവിശേഷത നോക്കാം.സ്വന്തം ഇണയെ മറ്റൊരു എതിര്‍ലിംഗത്തില്‍ പെട്ട അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ ഒരു സ്വഭാവം പന്നിയ്ക്കുണ്ട്. അതായത് തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി. മറ്റു ജീവികള്‍ തന്‍റെ ഇണയെ സംരക്ഷിക്കാന്‍ ജീവന്‍ കൊടുക്കുന്നത് സാധാരണം. (കോഴി തുടങ്ങിയ പക്ഷികളും നായ തുടങ്ങിയ മൃഗങ്ങളും എല്ലാം ഈ കാര്യത്തില്‍ ഇണ തന്‍റെ മാത്രം എന്നുകരുതി എതിരാളികളെ കൊല്ലാന്‍ പോലും മടിക്കാത്തവരാണ്)

ഇനി പ്രതിശീര്‍ഷപന്നിമാംസ ഉപഭോഗത്തില്‍ ലോകത്തില്‍ ലോകത്തില്‍ മുമ്പന്മാര്‍ ഫിലിപ്പൈന്‍സ് ആണ്. ഈ സ്വഭാവഗുണം വിദേശത്തു ജോലി ചെയ്യുന്ന മലയാളികള്‍ താരതമ്യപ്പെടുത്തി നോക്കുക. അമേരിക്കയിലും പന്നിയുപയോഗിക്കുന്നത് കൂടുതല്‍ തന്നെ. അതുകൊണ്ട് പന്നികഴിക്കുന്നവര്‍ മുഴുവന്‍ ഇങ്ങനെയാകകണം എന്നില്ല.

ഇനി ശാസ്ത്രീയകാരണങ്ങള്‍ നോക്കാം.ലോകത്തിലെ ഏറ്റവും നികൃഷ്ടമായ ചുറ്റുപാടുകളില്‍ വളരുന്ന പന്നിയായാലും വളര്‍ത്തുന്ന പന്നിയായാലും അതിന്‍റെ ശരീരത്ത് പരാന്നജീവികളും രോഗാണുക്കളും വളരെയധികം പാര്‍ക്കുന്നുണ്ട്. അതേപോലെ തന്നെ പന്നിയുടെ ശരീരത്തിനുള്ളില്‍ പോലും നിരവധി അണുക്കളും കൃമികളും വിരകളും വരെയുണ്ട്. മിക്കവയും മനുഷ്യന് അസുഖമോ മരണം വരെയോ സമ്മാനിക്കാന്‍ പര്യാപ്തം. അതേപോലെ ശരീരത്തിനനുസരിച്ചു ശ്വാസകോശത്തിന്‍റെ വലിപ്പം ചെറുതായ പന്നിയ്ക്ക് ന്യുമോണിയ,ബ്രോങ്കിറ്റിസ് തുടങ്ങിയ രോഗവും സാധാരണം തന്നെ. അതേപോലെ വളരെയധികം കൊഴുപ്പും അടങ്ങിയ പന്നിയുടെ മാംസം ഒഴിവാക്കുന്നതാവും ആരോഗ്യത്തിന് നല്ലത് എന്ന് ആധുനിക വൈദ്യശാസ്ത്രവും ശുപാര്‍ശ ചെയ്യുന്നു.

പലപ്പോഴും മറ്റൊരു മതഗ്രന്ഥം പറഞ്ഞതുകൊണ്ടും പുരാതന കാലത്ത് പറഞ്ഞതുകൊണ്ടും മിക്കവരും അവഗണിക്കാറുണ്ട്.പക്ഷെ സ്വീകരിക്കാന്‍ ഉള്ള മനസ്സുണ്ടെങ്കില്‍ മറ്റുമതത്തിലെ നന്മകളും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാനായാല്‍ ജീവിതത്തില്‍ നന്മകള്‍ വരുത്താന്‍ കഴിയും.

Friday, January 30, 2009

23.പുരാണങ്ങളിലും തിരുത്തലോ?

ശ്രീ ബുദ്ധനെ അവതാരമാക്കാന്‍ പുരാണങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്നു സംശയം സ്വാഭാവികമായും തോന്നും. ഈ അവതാരത്തെ കുറിച്ചു കുറെയൊക്കെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു..

ബാക്കി ഈ പോസ്റ്റില്‍ വായിച്ചു സ്വയം തീരുമാനിക്കുക..
കഴിഞ്ഞ പോസ്റ്റില്‍ മഹായുഗത്തെയും കൃത, ത്രേതാ, ദ്വാപരാ, കലിയുഗത്തെയും പറ്റി പറഞ്ഞിരുന്നുവല്ലോ.അതിലെ യുഗപൂര്‍ണ്ണം കലിയുഗത്തോട് ശേഷമേ ആവൂ എന്ന് മനസിലാക്കാം.

ആ കലികാലം തുടങ്ങിയതാവട്ടെ ആ കണക്കില്‍ പറഞ്ഞാല്‍ കലിയുഗം തുടങ്ങിയത് ക്രിസ്തുവിനു മുമ്പ് 3200 ഇല്‍ ആണെന്ന് കാണാം.. (ഭാഗവതപുരാണം കലിയുഗത്തിന്‍റെ ആരംഭത്തില്‍ ആണെന്ന് എഴുതിയതെന്നു പറയുന്നു..സംശയനിവാരണത്തിന് ഭാഗവതപുരാണം വായിക്കാം)

ഇനി ശ്രീബുദ്ധന്‍ ജനിക്കുന്നതാകട്ടെ വീണ്ടും രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തിനു ശേഷം.. പുരാണങ്ങളില്‍ ബുദ്ധന്‍റെ അവതാരത്തെപറ്റി പറയുന്ന ഭാഗങ്ങള്‍ ഏതാണെന്ന് പറയുന്നതിന് മുമ്പെ സാധാരണക്കാരനായ വായനക്കാര്‍ എന്താണ് അവതാരം എന്ന് മനസ്സിലാക്കണം..

അവതാരങ്ങള്‍ തന്നെ രണ്ടുവിധമുണ്ട്.

ഒന്നു സാക്ഷാത്അവതാരം അഥവാ പൂര്‍ണ്ണാവതാരം
രണ്ടു കേവല അല്ലെങ്കില്‍ ആവേശിത അവതാരം.

(വിശദീകരിച്ചാല്‍ ആദ്യത്തേത് ഒരു പുതിയ വെക്തിയായിട്ട് ജനിച്ചു അവതാരലക്ഷ്യം പൂര്‍ത്തിയായിട്ടു നിര്‍വാണം പ്രാപിക്കുക.. രണ്ടു ഒരു സാധാരണകാരനായ സാത്വികനായ വേക്തിയില്‍ ആവേശിച്ചു അവതാരലക്ഷ്യം നിറവേറ്റുക..)

ഇനി ശ്രീ.ബുദ്ധനായി തന്നെ അവതരിക്കുന്ന അവതാരത്തെപറ്റി പറയുന്ന പുരാണങ്ങളില്‍ ബുദ്ധന്‍റെ ജനനത്തിനു രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പാണ് ഈ പ്രവചനം പുരാണത്തിലെ ശ്ലോകമായി നടന്നതെന്ന് കാണാം.. പൊതുവെ ഹിന്ദു മതം പ്രവചനത്തിനോ പ്രവാചകര്‍ക്കോ പ്രാധാന്യം കൊടുക്കുന്നില്ല.. (പലപ്പോഴായി അശരീരികള്‍ കേള്‍ക്കുന്നത് ദൈവശബ്ദം ആയിട്ടാണ് പറയുന്നത്.. അല്ലാതെ പ്രവചനമായിട്ടല്ല)

എട്ടുപുരാണങ്ങളില്‍ ബുദ്ധന്‍റെ അവതാരത്തെപറ്റി പറയുന്നുണ്ടെങ്കിലും പ്രമുഖമായി വിവരിക്കുന്ന ഗരുഡ, ഭാഗവത പുരാണങ്ങളില്‍ കൂടുതല്‍ വിശദീകരിക്കുന്നത് കൊണ്ട് അതിവിടെ വിശദമാക്കുന്നു..

"മോഹനാര്‍ത്ഥം ദേവനം ബാലരൂപി പതി സ്ഥിത
പുത്രം തം കല്പയം അസ മുധ ബുദ്ധിര്‍ ജിന സ്വയം
തത സമ്മോഹയം അസ ജിനാദ്യന്‍ അസുരംസകന്‍
ഭഗവന്‍ വാഗ്ഭിര്‍ ഉഗ്രബിര്‍ അഹിംസ - വാചിബിര്‍ ഹരി"
(ബ്രഹ്മാണ്ഡ് പുരാണം)

തത കാലൌ സമ്പ്രവര്‍ത്തെ സമ്മൊഹയ സുര ദിവസം
ബുദ്ധോ നംനാന്ജന - സുത കികടെശു ഭാവിസ്യതി
(ഭാഗവത പുരാണം)

ഇനി എല്ലായിടവും വിശദീകരിക്കാന്‍ പത്തു പോസ്റ്റുകള്‍ എഴുതണം.

ഭാഗവത പുരാണം ( 2.7.37, 11.4.23)
ഗരുഡ പുരാണം (1.1, 2.30.37, 3.15.26)

ഇവയോന്നു വായിച്ചാല്‍ ഓരോ ശ്ലോകത്തിലും ബുദ്ധനെപ്പറ്റി മനസ്സിലാവും..

അപ്പോള്‍ ശ്രീ ബുദ്ധന്‍ ജനിക്കുന്നതിനു മുമ്പെ (കുറഞ്ഞ പക്ഷം രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് തന്നെ) കുറിച്ചുവന്നു കാണാം..എന്നാല്‍ മറ്റെല്ലാ അവതാരങ്ങളെയും അവതാരങ്ങള്‍ക്കു ശേഷമാണ് എഴുതിയതെന്നും കാണാം..(കല്‍ക്കിയോഴികെ)കലിയുഗം ശ്രീകൃഷ്ണന് ശേഷമാണ് തുടങ്ങിയതെന്ന് കാണാം.

അതായത് ശ്രീകൃഷ്ണാവതാരത്തിനു നിര്‍വാണം പ്രാപിച്ചശേഷം. അപ്പോള്‍ ഇനിയും ഉള്ള നാല് ലക്ഷത്തി മുപ്പതിനായിരം വര്‍ഷം കലിയുഗമെന്നും അപ്പോള്‍ കല്‍ക്കിവന്നശേഷം യുഗാവസാനമെന്നും കാണാം. പക്ഷെ രണ്ടാമത്തെ അവതാരം അതായതു - ശ്രീബുദ്ധന്‍റെ - വിവിധ മതങ്ങളുടെ കടന്നുകയറ്റവും കാലഘട്ടത്തിന്‍റെ ആവശ്യവും കൊണ്ട് എഴുതിചെര്‍ക്കുകയായിരുന്നുവെന്നു വേണം അനുമാനിക്കാന്‍.

അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന/വര്‍ദ്ധിച്ചുവെന്ന ബുദ്ധമതത്തിന്‍റെ പ്രശസ്തിമൂലം ബുദ്ധനെ ഒരു അവതാരമാക്കി പുരാണങ്ങളില്‍ തിരുത്തല്‍ നടന്നുവെന്ന് തന്നെമാനസ്സിലാക്കാം.പൊതുവെ ഹിന്ദുമതം കേവലം ഭഗവത്ഗീതയും രാമായണവും മാത്രമെന്ന് കരുതുന്ന ഹിന്ദുക്കള്‍ ഒരിക്കലും തിരിച്ചൊരു ചിന്തയും കൊണ്ട് വരികയുമില്ലല്ലോ..സത്യത്തില്‍

ഞായര്‍,വെള്ളി മതങ്ങള്‍ തങ്ങളുടെ മതം കൃത്യമായി വിശദമാക്കുന്നതും വിശ്വാസികളെ പഠിപ്പിക്കുന്നതും കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്..

കാരണം നാളെ വേദങ്ങളും,സംഹിതകളും,പുരാണങ്ങളും,ഉപനിഷത്തുകളും, സ്മൃതികളും വായിക്കാത്ത ഹിന്ദുക്കള്‍ ഉള്ളപ്പോള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആള്‍ദൈവങ്ങളും നാളെ അവതാരമായി പുനര്‍ജ്ജനിച്ചാല്‍ അമ്പരക്കേണ്ട... ഇപ്പോള്‍ തന്നെ സായി ബാബ താന്‍ അവതാരമാണെന്ന് വിശ്വസിപ്പിക്കുന്നുണ്ട്..

പക്ഷെ സന്തോഷ് മാധവനെ പോലെയുള്ളവരെ അവതാരമായി പെടുതാതിരുന്നാല്‍ മതി..

സ്വാഹാ...

Wednesday, January 28, 2009

22.ശ്രീബുദ്ധനെ ദൈവം ആക്കിയതാണോ?

ഹിന്ദുമതത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്‌. എല്ലാവരുടെയും പേരോര്‍മ്മ വയ്ക്കുകയോ വര്‍ഗ്ഗീകരിക്കുകയോ അസംഭവ്യം. എന്നാല്‍ ത്രിമൂര്‍ത്തികള്‍ ഒരിക്കലും മാറ്റമില്ലാത്തവരായത് കൊണ്ടു ബാക്കിയുള്ള ദൈവങ്ങള്‍ ത്രിമൂര്‍ത്തികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരായി കാണാറുണ്ട്‌. അതേപോലെ മഹാവിഷ്ണുവാകട്ടെ നിരവധി അവതാരങ്ങള്‍ എടുത്തയാളും.

അത്തരത്തില്‍ പറഞ്ഞാല്‍ ശ്രീബുദ്ധന്‍ മഹാവിഷ്ണുവിന്‍റെ അവതാരമായി പലയിടത്തും പറയപ്പെടുന്നു. അതിലേക്ക് ഒരു ചികഞ്ഞു നോട്ടം.

അവതാരകഥകളെ പറ്റി പറയുന്നതു പുരാണങ്ങളില്‍ ആണ്. കൂടുതല്‍ വ്യക്തമാക്കിയാല്‍ വൈഷ്ണവ പുരാണങ്ങള്‍. കാരണം അവതാരങ്ങള്‍ വിഷ്ണുവിന്‍റെ സ്വന്തം ആയതിനാല്‍ വൈഷ്ണവ പുരാണങ്ങളില്‍ ആണ് അവതാരങ്ങളെ വിശദമാക്കിയിരിക്കുന്നത്.
(വൈഷ്ണവ പുരാണങ്ങള്‍ ഇവയാണ് ഗരുഡപുരാണം, വിഷ്ണുപുരാണം, നാരദപുരാണം, ഭാഗവത പുരാണം, പദ്മ പുരാണം, വരാഹപുരാണം)

അവതാരങ്ങളെപറ്റി സാമാന്യ ജ്ഞാനം മാത്രമുള്ള ഭക്തര്‍ ദശാവതാരങ്ങളെപറ്റി മാത്രമെ കേട്ടിരിക്കാന്‍ ഇടയുള്ളൂ. എന്നാല്‍ മഹാവിഷ്ണുവിന്‍റെ ഇരുപത്തിരണ്ട് അവതാരങ്ങളില്‍ ഇരുപത്തിയൊന്നാമതായി ശ്രീ ബുദ്ധനെയും ഇരുപത്തിരണ്ടാമതായി കല്‍ക്കിയെയും പറഞ്ഞിരിക്കുന്നതായി ഗരുഡ പുരാണത്തില്‍ കാണാം. എന്നാല്‍ ഭാഗവതപുരാണത്തില്‍ മഹാവിഷ്ണുവിന്‍റെ ഇരുപത്തിഅഞ്ചു അവതാരങ്ങളില്‍ ഇരുപത്തിനാലാം സ്ഥാനത്താണ് ശ്രീ ബുദ്ധന്‍. അവസാനത്തേത് കല്‍ക്കിയും. ഈ തെറ്റിനെ ചൂണ്ടികാണിക്കലല്ല എന്‍റെ ലക്ഷ്യം.

ഇനി ശ്രീ ബുദ്ധന്‍റെ അവതാരത്തെ അല്പം വിശദമായി ഒന്നു നോക്കാം. മറ്റു അവതാരങ്ങളെ അപേക്ഷിച്ച് ശ്രീ ബുദ്ധാവതാരത്തിനു എന്ന് ജനനം സംഭവിച്ചു എന്ന് മരിച്ചു
(എന്ന് അവതരിച്ചു എന്ന് നിര്‍വാണം പ്രാപിച്ചു എന്ന് വിശ്വാസികള്‍ വായിക്കുക) എന്ന് വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ്. അതുകൊണ്ട് മറ്റു അവതാരങ്ങളെ പോലെ ഇങ്ങനെയൊന്നു അവതരിച്ചിട്ടുണ്ടോ എന്ന് യുക്തിവാദികളോ നിരീശ്വരവാദികളോ ചോദിച്ചാല്‍ തെളിവ് സഹിതം ഉവ്വെന്നു തെളിയിക്കാന്‍ ഗവേഷണം നടത്തിയവര്‍ക്ക് തെളിയിക്കാം.

പക്ഷെ ഇനി ശ്രീ ബുദ്ധന്‍ യഥാര്‍ത്ഥത്തില്‍ ദൈവമായിരുന്നോ (മഹാവിഷ്ണുവിന്‍റെ അവതാരമായിരുന്നോ) എന്ന ചോദ്യമാണ് അടുത്തത്. ഹിന്ദു പുരാണങ്ങളില്‍ എല്ലാം തന്നെ കലിയുഗത്തിലെ ഏക അവതാരമായ കല്‍ക്കിയെ പറ്റി മാത്രമെ പറയുന്നുള്ളൂ.. അതായത് നശീകരണത്തിനു മാത്രമെ കലിയുഗത്തില്‍ അവതാരങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്നും അത് കല്‍ക്കിയായിരിക്കും എന്നുമാത്രമേ പറയുന്നുള്ളൂ.. അല്ലാതെ ഒന്നിലധികം അവതാരങ്ങളെ പറ്റി പറയുന്നില്ല.. അതേപോലെ ക്രിസ്തവരിലും -അന്തി ക്രിസ്തു - മുസല്‍മാന്‍മാരിലും -ദെജ്ജാല്- ഒരാളെ പറ്റി മാത്രമെ പറയുന്നുള്ളൂ..

അപ്പോള്‍ കലിയുഗത്തില്‍ സംഹാരത്തിലായാലും സംരക്ഷണത്തിനായാലും ഒരവതാരമേയുള്ളൂ എങ്കില്‍ ശ്രീ ബുദ്ധന്‍ എങ്ങനെ അവതാരമാവും. (യുഗം എന്തെന്ന് അറിയാത്തവര്‍ക്ക്..ഹിന്ദു പുരാണത്തില്‍ ഓരോ ഭൗമജീവ ചക്രങ്ങളും ഒരു മഹായുഗത്തില്‍ അവസാനിക്കുമെന്നും ഓരോ മഹായുഗവും (43,20,000 വര്‍ഷം) ആയിരിക്കുമെന്നും അതില്‍ നാം അവസാനത്തെ യുഗമായ കലിയുഗത്തിലാണ് നാമെന്നും ആദ്യത്തെ മൂന്നു യുഗങ്ങള്‍ യഥാക്രമം കൃത,ത്രേതാ,ദ്വാപരാ യുഗങ്ങള്‍ ആയിരുന്നുവെന്നും കാണാം)

എന്നാല്‍ ദശലക്ഷത്തോളം വരുന്ന ഒരു യുഗം ആയ കലികാലത്തില്‍ എങ്ങനെ ആകെയൊരു അവതാരമായ കല്‍ക്കിയല്ലാതെ ശ്രീബുദ്ധന്‍ എങ്ങനെ വരുമെന്ന ചോദ്യമുയരും. (ശ്രീ ബുദ്ധന്‍ ക്രിസ്തുവിനു മുമ്പ് (546-324 BC) ജീവിച്ചിരുന്നുവെന്ന് തെളിവുകള്‍ ഉണ്ട്. അപ്പോള്‍ മേല്‍പ്പറഞ്ഞ യുഗ ദൈര്‍ഘ്യവും കലിയുഗത്തില്‍ ഒരു അവതാരമെന്ന അടിസ്ഥാന പ്രസ്താവനകളും തെറ്റെന്നു പറയേണ്ടി വരും.
അപ്പോള്‍ എന്താണ് സത്യം.

ശ്രീ ബുദ്ധന്‍ സത്യത്തില്‍ നമ്മുടെ ശ്രീരാമകൃഷ്ണപരമ ഹംസരെ പോലെ,ശ്രീ.നാരായണ ഗുരുദേവനെപോലെ ഷിര്‍ദി സായിബാബയെ പോലെ ഒരു മനുഷ്യനായി പിറന്ന കേവലം മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ അത്തിമരതറയില്‍ (ബോധി വൃക്ഷം) ധ്യാനത്തിലൂടെ ജ്ഞാനം ലഭിച്ച ശ്രീ.ബുദ്ധനായ സിദ്ധാര്‍ത്ഥകുമാരന്‍ മോഹമാണ് എല്ലാ അടിസ്ഥാന ദുഖത്തിനും കാരണമെന്നും അഹിംസയിലൂടെ ശാന്തമായ ജീവിതം ജീവിക്കമെന്നുമുള്ള പാവന ചിന്തകളിലൂടെ ആസന്ദേശം ജനങ്ങളില്‍ എത്തിക്കുകയും അവസാനം ആ ചിന്തയുടെ ശക്തിമൂലവും ശിഷ്യഗണങ്ങളുടെ പ്രവര്‍ത്തനം മൂലവും അതൊരു മതമായി പരിണമിക്കുകയുമായിരുന്നു. ആദ്യകാലത്ത് ഹിന്ദുമതത്തില്‍നിന്നും വളരെയധികം ക്രൂരതകള്‍ ബുദ്ധമത വിശ്വാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നതും ഓര്‍ക്കുക.

പിന്നീടുള്ള സമയത്ത് ബുദ്ധമതത്തിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച കണ്ടിട്ട് ശ്രീ.ബുദ്ധനെ അവതാരങ്ങളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നതാണ് സത്യം. അങ്ങനെ മനുഷ്യനായി ജനിച്ചു മനുഷ്യനായി മരിച്ച മറ്റൊരു പുണ്യാത്മാവിനും ദൈവപദവി ലഭിച്ചു.
അതുകൊണ്ട് തന്നെ പ്രമുഖനായ ശ്രീബുദ്ധന്‍ ഉത്തരഭാരതത്തില്‍ ദശാവതാരങ്ങളില്‍ ഉള്‍പ്പെട്ടു. തെക്കന്‍ ഭാരതത്തില്‍ ആസ്ഥാനം പരശുരാമന്‍ ആണ് അലങ്കരിക്കുന്നത്..

ഇനി ശ്രീ ബുദ്ധനെ പറ്റി തെറ്റായി പ്രചരിക്കുന്ന രണ്ട് പ്രചാരങ്ങളും അതിന്‍റെ മറുപടിയും.

1)ശ്രീ ബുദ്ധനു പാല്‍ക്കഞ്ഞിയായിരുന്നു ഇഷ്ടം

2)അഹിംസയെ പറ്റി പറഞ്ഞ ശ്രീ ബുദ്ധന്‍ പന്നിയിറച്ചി ഇഷ്ടത്തോടെ കഴിക്കുമായിരുന്നു..

ഇതിന്‍റെ മറുപടികള്‍ .. ശ്രീ ബുദ്ധന്‍റെ ധ്യാനകാലത്ത് സുജാതയെന്നെ ഒരു സാധാരണ സ്ത്രീയില്‍ നിന്നും ക്ഷീണിതനായ അല്ലെങ്കില്‍ നിരാഹാരത്താല്‍ അവശനായ ശ്രീബുദ്ധന്‍ ആട്ടിന്‍ പാലും ചോറും വാങ്ങി കഴിച്ചു. ശാരീരം നശിപ്പിച്ചുള്ള ധ്യാനമല്ല ജ്ഞാനപ്രാപ്തിയുടെ മാര്‍ഗം എന്ന് ശ്രീ ബുദ്ധന്‍ തിരിച്ചറിഞ്ഞിരുന്നു.. എന്നാല്‍ ഒരിക്കല്‍ അങ്ങനെ കഴിച്ചതിനെ പിന്നീട് ചിലര്‍ ശ്രീ ബുദ്ധനു പഥ്യം ആട്ടിന്‍പാലും ചോറും അല്ലെങ്കില്‍ പാല്‍ കഞ്ഞിയാണ് എന്ന് കരുതി..

ശ്രീ ബുദ്ധന്‍റെ അവസാന സമയത്ത് (നിര്‍വാണ) ചണ്ടന്‍ എന്ന് പേരായ സാധാരണകാരന്‍ നല്‍കിയ പന്നിയിറച്ചി കഴിച്ച ശ്രീബുദ്ധന്‍ അസുഖം പിടിപെട്ടു മരിക്കാന്‍ തുടങ്ങിയപ്പോള്‍ ചണ്ടാനെന്ന സാധാരണകാരന്‍ പശ്ചാതാപവിവശന്‍ ആയി മരിക്കുമെന്ന് അറിയാവുന്നതിനാല്‍ ഇതുകാരണം അല്ല എന്‍റെ നിര്‍വാണ സമയം അടുത്തതിനാലാണ് ഞാന്‍ ക്ഷീണിതന്‍ ആയതെന്നു പറയുകയുണ്ടായി. എന്നാല്‍ ചില ദോഷെയ്കദൃക്കുകള്‍ ഇതിനെ തെറ്റായി വിവരിക്കുകയുണ്ടായി..

എന്തായാലും കണ്ണിനു കണ്ണ് ചോരയ്ക്ക് ചോര എന്നും പറഞ്ഞു മുറവിളി കൂട്ടുന്ന ഈ കാലത്ത് അഹിംസയെന്ന ആശയത്തിന് ഏറെ പ്രാധാന്യം ഉണ്ട്.. പക്ഷെ ഇന്നു ജീവിച്ചിരിക്കുന്ന പല മനുഷ്യദൈവങ്ങളും (പുട്ടപര്‍ത്തി സായ്ബാബയെ പോലെ) നാളെ അവതാരമായി ഹിന്ദുമതത്തില്‍ അവരോധിക്കപ്പെടുമോ എന്നൊരു ഭയം മനുഷ്യ വിദൂഷകനുണ്ട്.

സ്വാഹാ...

Friday, January 16, 2009

21.ആരാണ് അടിച്ചുമാറ്റാത്തത്.....?

അടുത്തിടെ ഒരു ഇസ്ലാമിക സഹോദരന്‍ ഒരു ക്രിസ്ത്യന്‍ സഹോദരനോട് "യേശു വെറും ഒരു പ്രവാചകന്‍ മാത്രമായിരുന്നുവെന്നും പക്ഷെ സ്വന്തമായി ഒരു മതം സ്ഥാപിക്കാന്‍ വഴിയായെന്നും ബൈബിള്‍ അപൂര്‍ണം ആണെന്നും ഖുറാന്‍ പൂര്‍ണമെന്നും വാദിക്കുന്നത് കേള്‍ക്കുവാന്‍ ഇടയായി. അതിനെ പറ്റി ഒന്നും പറയുന്നില്ല.

ഹൈന്ദവ ചരിതവും,പുരാണങ്ങളും,ഉപനിഷത്തും,വേദങ്ങളും എന്തായാലും ഈ രണ്ടു മതങ്ങളെകാളും പ്രാചീനമെന്നതുകൊണ്ട് ഒരു കഥ പറയാം.. കേട്ടിട്ട് നിങ്ങള്‍ തീരുമാനിക്കുക അടിച്ച് മാറ്റല്‍ നടന്നിട്ടുണ്ടോ..ഇല്ലയോ എന്ന്...

ഹിന്ദു മതത്തിന്‍റെ (ഇനി ഇതൊരു മതമല്ല സംസ്കാരം മാത്രമാണെന്ന് പറയുന്നവര്‍ക്ക് ആ സംസ്കാരത്തിന്‍റെ ഭാഗമായ) പുരാണങ്ങളില്‍ ഏറ്റവും പുരാതനമായതും പതിനയ്യായിരം ശ്ലോകങ്ങള്‍ ഉള്ളതും വിഷ്ണുവിനെയും അദ്ദേഹത്തിന്‍റെ മഹിമയെയും വര്‍ണിക്കുന്ന സാത്വികപുരാണം എന്നറിയപ്പെടുന്നതും ആദ്യ വിഷ്ണുഅവതാരമായ "മത്സ്യാവതാര" ചരിത്രവും പറയുന്ന മത്സ്യ പുരാണത്തെ പറ്റിപറയാം..

സൂര്യ പുത്രനായ മനു (സത്യവൃതന്‍- ഓരോ യുഗങ്ങളിലും ഓരോ മനുവുണ്ടായിരുന്നുവെന്നു ചരിത്രം.പതിനാലു മനുക്കളില്‍ എഴാമനായ ഇദ്ദേഹത്തിനു വൈവസ്വത മനു എന്നും പേരുണ്ടായിരുന്നുവെന്ന് ചരിത്രം.)തന്‍റെ ഗൃഹസ്ഥശ്രമത്തിനു ശേഷം വനവാസത്തിനു പോയപ്പോള്‍ ഭരണം തന്‍റെ മകനായ ഇക്ഷാവിനെ ഏല്‍പ്പിക്കുകയുണ്ടായി..

ഹിമാലയ പര്‍വതത്തില്‍ ആയിരക്കണക്കിന് വര്‍ഷം തപമാനുഷ്ടിച്ച മനുവിന്‍റെ മുമ്പില്‍ സാക്ഷാല്‍ സൃഷ്ടാവായ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെടുകയും ആഭീഷ്ടം ആരായുകയും ചെയ്തപ്പോള്‍ വരമായി ഉടനെയുണ്ടാകുന്ന പ്രളയത്തില്‍ ലോകത്തെ രക്ഷിക്കാന്‍ അവസരമുണ്ടാക്കണം അല്ലെങ്കില്‍ ലോകത്തെ രക്ഷിക്കുന്നത് താനായിരിക്കണം എന്ന് ആവശ്യപ്പെട്ടു..ആഗ്രഹം വരമായി കൊടുത്തിട്ട് ബ്രഹ്മാവ്‌ അപ്രത്യക്ഷനായി.

ദിവസങ്ങള്‍ക്കു ശേഷം മനു അടുത്തുള്ള ഒരു കുളത്തില്‍ ഇറങ്ങി ദേഹശുദ്ധി വരുത്തുകയും ഒപ്പം കൈക്കുമ്പിളില്‍ ജലം പിതൃക്കള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തപ്പോള്‍ കൈക്കുമ്പിളില്‍ ഒരു ചെറുമത്സ്യം കയറി.മത്സ്യത്തെ കൊല്ലാതെ തന്‍റെ കമണ്ഡുലുവില്‍ നിക്ഷേപിക്കുകയും ചെയ്തു..പക്ഷെ നാള്‍ക്കുനാള്‍ വളര്‍ന്ന മത്സ്യം തിരികെ കുളത്തിലും,ഗംഗാനദിയിലും നിക്ഷേപിചെങ്കിലും വീണ്ടും വളര്‍ന്ന മത്സ്യത്തെ സമുദ്രത്തില്‍ നിക്ഷേപിക്കുകയും ഒടുവില്‍ അവിടെയും നിറഞ്ഞു വളര്‍ന്ന മത്സ്യത്തോട് താങ്കള്‍ അസുരനാണോ ദേവനാണോ എന്നാരായുകയും ഒടുവില്‍ മത്സ്യം താന്‍ മഹാവിഷ്ണുവാണെന്നും ഭൂമിയില്‍ ഒരു വരള്‍ച്ചയും അതിന് ശേഷം ഒരു പ്രളയവും ഉണ്ടാകുമെന്നും ആപ്രളയത്തില്‍ മനു ദൈവങ്ങളാല്‍ നിര്‍മ്മിതമായ നൌകയില്‍ ഭൂമിയിലെ ജീവജാലങ്ങളെ കയറ്റി രക്ഷിക്കണമെന്നും അരുള്‍ ചെയ്തു.

പിന്നീട് കടുത്ത വരള്‍ച്ചയും അതിന് ശേഷം ആകാശത്ത് സംവ്രദ, ഭീമനന്ദ,ദ്രോണ,ചന്ദ,വളഹക,വിദ്യുതപതക,കോണ എന്നിങ്ങനെ എഴുതരത്തിലുള്ള മേഘങ്ങള്‍ ഉണ്ടാകുകയും പിന്നീട് ഇവയില്‍ നിന്നുണ്ടായ മഹാപ്രളയത്തില്‍ ഭൂമി മുങ്ങിപോകുകയും മനു തന്‍റെ ദൈവങ്ങള്‍ നിര്‍മ്മിച്ചതും മഹാവിഷ്ണു നല്‍കിയതുമായ നൌകയില്‍ ജീവജാലങ്ങളെ രക്ഷിചെന്നും ആ നൗക മത്സ്യാവതാരമായ വിഷുവിന്‍റെ ചിറകില്‍ കെട്ടിയാണ് വലിച്ചതെന്നും പറയുന്നു..

അതിന് ശേഷം മനു ചോദിച്ച നിരവധി ചോദ്യങ്ങളുടെ മറുപടികളുടെ ആകെ തുകയാണ് മത്സ്യപുരാണം..എന്തായാലും മേല്‍പ്പറഞ്ഞ രണ്ടു മതങ്ങളുടെയും പഴക്കം മത്സ്യപുരാണത്തോളം വരില്ല.. ഇനി ഈ പ്രളയകഥയും പെട്ടക/നൗക കഥയും തമ്മില്‍ എവിടെയെങ്കിലും സാമ്യമുണ്ടോ എന്ന് നോക്കുക..ഒരു കാര്യം മാത്രം പറയാനാഗ്രഹിക്കുന്നു..

മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് മറ്റുള്ളവരുടെ വിജയം..കാരണം ഓരോ പുരാണങ്ങളും ചരിത്രങ്ങളും പഠിച്ചാല്‍ മനസ്സിലാവും ഒരു കഥകളുടെ ഉത്ഭവം..

സ്വാഹ......

Sunday, January 4, 2009

20.കൊട്ടൂരാനും കൂട്ടര്‍ക്കും കോടതിയുടെ "അഭയം"

അങ്ങനെ ആരെയും ഞെട്ടിപ്പികാതെ കോടതി അഭയകേസിലെ മൂന്നു പുണ്യാളര്‍ക്കും ജാമ്യം കൊടുത്തു. സത്യത്തില്‍ ഇതുനേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു..

കാരണം മഗ്ദലന മറിയത്തെക്കാള്‍ പരിശുദ്ധയായ സിസ്റ്റര്‍ സെഫിയും കര്‍ത്താവിനെക്കാള്‍ മഹാന്മാരായ അച്ചന്മാരെയും അനാവശ്യമായി തടങ്കലില്‍ വയ്ക്കുന്നത് മോശമല്ലേ..അവരെ കോടതി ജാമ്യം കൊടുത്തുപുറത്തുവന്നപ്പോള്‍ കൊടുത്ത സ്വീകരണം കുറഞ്ഞുപോയെന്നെ എനിക്കഭിപ്രായം ഉള്ളൂ.. ഒരു ലഡ്ഡുവില്‍ ഒതുക്കിയത് തെറ്റായി പോയി.

പണ്ടു കര്‍ത്താവ് ഒറ്റയ്ക്ക് ഉയര്‍ത്തെഴുന്നേറ്റു എന്നത് പോലെ ഇവിടെ മൂന്നുപേര്‍ ഒന്നിച്ചു ഉയര്‍ത്തെഴുന്നേറ്റു എന്നതാണ് പ്രത്യേകത..കന്യാചര്‍മ്മം ഉള്ള കന്യാസ്ത്രീ ആണ് സെഫി.. അത് ശസ്ത്രക്രിയയില്‍ കൂടി വെച്ചു പിടിപ്പിക്കാനാവില്ല. അങ്ങനെ പറ്റുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ടോ.. ഇല്ലല്ലോ.. അപ്പോള്‍ നമ്മളെന്തിനു വിശ്വസിക്കണം. നമ്മുടെ ദൈവം കര്‍ത്താവും നമ്മുടെ കോടതി സഭയുമാണ്..

എല്ലാവര്‍ക്കും തോന്നിയ സംശയം ആണ്.. എങ്ങനെ അഭയ മരിച്ചു. അവള്‍ക്കു അല്പം മാനസിക പ്രശ്നം ഉള്ള കൂട്ടത്തില്‍ ആയിരുന്നു.. കുറേപ്പേര്‍ അവളെ ഭ്രാന്തി അഭയ അന്നും വിളിച്ചിരുന്നു.. ഒരു ദിവസം രാത്രിയില്‍ വെള്ളമെടുക്കാന്‍ കിച്ചണില്‍ വന്ന അഭയ അവിടെ ആരോ ഉണ്ടെന്നു സ്വയം തോന്നുകയും (കാരണം ഭ്രാന്തല്ലേ..) അവിടെ കിടന്ന കോടാലി കൊണ്ടു തലയ്ക്കു മൂന്നു പ്രാവശ്യം അടിച്ച് ആത്മഹത്യ ചെയ്യുകയും ആണ് ഉണ്ടായത്.. എന്നിട്ട് മറ്റുള്ളവരെ ആപ്പിലാക്കാന്‍ ചാവുന്നതിനു മുമ്പെ ശരീരത്തില്‍ ചില മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു..

ക്നാനായ കത്തോലിക്ക സഭയെ വേട്ടയാടുന്ന പത്രങ്ങള്‍ ഒന്നു മനസ്സിലാക്കുക. പത്രധര്‍മ്മം എന്നത് എന്ത് എന്ന് ദീപികയോട് ചോദിച്ചു മനസ്സിലാക്കുക,. അതല്ല മാധ്യമങ്ങള്‍ (ഏഷ്യനെറ്റ്) പോലെയുള്ളവര്‍ കാണിക്കുന്നത് തെണ്ടിത്തരം തന്നെ.. കടമറ്റത്തുകത്തനാര്‍ പോലെ "വിശുദ്ദ പൂത്രുക്ക,പുണ്യാളന്‍ കൊട്ടൂരന്‍,പരിശുദ്ധ സെഫി തുടങ്ങിയ ഭക്തി പരമ്പരകള്‍ സംപ്രേഷണം ചെയ്യുന്നതിന് പ്രകാരം സിനിമാലയിലൂടെ വൃത്തികെടല്ലേ കാണിച്ചത്.."

കുറഞ്ഞപക്ഷം ജനസഖ്യയില്‍ മൂന്നാമത് നില്ക്കുന്ന ഞങ്ങളെ കരിവാരിതേപ്പിക്കാന്‍ എന്നശ്രമം എന്നെ പറയാനാവൂ.. കാരണം സഭയിലെ കുഞ്ഞാടുകളെ നേരെ നിര്‍ത്താന്‍ ഞങ്ങള്‍ക്കറിയാം .. ഇനി ഭൂരിപക്ഷക്കാരായ മറ്റുള്ളവര്‍ പ്രതികരിച്ചാല്‍ ഞങ്ങള്‍ എന്ത് ചെയ്യും..

ജസ്റ്റിസ് ഹേമയുടെ പേരില്‍ ഒരു പ്രത്യേക പ്രാര്‍ത്ഥന ഞങ്ങള്‍ നടത്തുന്നുണ്ട്.. അല്ലെങ്കില്‍ തന്നെ ഡെമോക്രസിയില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക്‌ ജൂഡിഷ്യറിയില്‍ വിശ്വസിക്കാം എന്നതിന്‍റെ ഉദാഹരണം ആണ് ജസ്റ്റിസ് ഹേമ... അവര്‍ പറഞ്ഞതു തന്നെ കേട്ടില്ലേ..

" കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്താണെന്നു ഇവര്‍ക്കറിയില്ല .. ഇവരോട് ക്ഷമിക്കണേ...

അതുതന്നെ എനിക്കും പറയാനുള്ളൂ..