Tuesday, December 30, 2008

19.ഗിഗോളോ - (അവസാന ഭാഗം)

സാധാരണഗതിയില്‍ നാം ചിന്തിച്ചേക്കാം ഗിഗോളോ ജീവിതം ജീവിക്കുക എന്നത് ഒരാളുടെ സ്വകാര്യ ജീവിതമോ ജീവിതരീതിയോ ആവാം..അതില്‍ നാം ഇതിനു വേവലാതിപ്പെടണം.. കാരണം ഗിഗോളോ ഒരു തീവ്രവാദിയോ രാജ്യദ്രോഹപ്രവര്‍ത്തിയോ ചെയ്യുന്നില്ല.

അതേപോലെ ഗിഗോളോ മാത്രമാണോ തെറ്റുകാര്‍.? അവരെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുന്ന കസ്റ്റമര്‍ ആയ സ്ത്രീകളും,പുരുഷന്മാരും അവരെ ആവശ്യക്കാരുടെ അടുത്തേക്ക് പറഞ്ഞയക്കുന്ന ഏജന്‍സികളും കുറ്റക്കാരല്ലേ..അതെ വ്യഭിചാരം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിയമാനുസൃതമാണ്. ഇന്ത്യയില്‍ പോലും സര്‍ക്കാരിന്‍റെ അറിവോടെ മുംബയിലും (കാമാത്തിപുര) കൊല്‍ക്കത്തയിലും(സോന്‍ഗാച്ചി.) ഡല്‍ഹിയിലും (ജി.ബി.റോഡ്.)ഗ്വാളിയറിലും(രേഷംപുര) പൂനെയിലും (ബുധ്വാര്‍പെട്ട്) നടക്കുന്നുണ്ട്. എന്നാല്‍ പുരുഷവേശ്യാവൃത്തി ഒരു സ്ഥലത്തും ഇന്ത്യയില്‍ പ്രചാരത്തില്‍ ഇല്ല.. (സര്‍ക്കാര്‍ സമ്മതത്തോടെ).

അതേപോലെ ഭാരതത്തിന്‌ വെളിയില്‍ ചിലരാജ്യങ്ങില്‍ വേശ്യാവൃത്തി നിയമാനുസൃതമായിടത്തും പുരുഷവേശ്യകളെ അംഗീകരിച്ചു കൊടുത്തിട്ടില്ല.. അതിന് രണ്ടു കാരണങ്ങള്‍ ആണ് ചൂണ്ടികാണിക്കുന്നത്.. ഒന്നു പുരുഷ പുരുഷബന്ധങ്ങള്‍ പ്രകൃതി വിരുദ്ധമായതും അതേപോലെ പുരുഷവേശ്യകളെ അംഗീകാരം കൊടുത്താല്‍ തങ്ങളുടെ സ്ത്രീകള്‍ വഴിപിഴച്ചുപോകുമോ എന്ന ഭയവും മേലാളന്‍മാര്‍ക്ക് ഉണ്ടായിരുന്നത്രേ..

പ്രധാനപ്രശ്നങ്ങള്‍ ഒന്നു ഗിഗോളോകള്‍ ഇരട്ടജീവിതം നയിക്കുന്നവര്‍ ആണ്..കാരണം മിക്ക പുരുഷവേശ്യകളും സമൂഹത്തിന്‍റെ മുമ്പില്‍ താന്‍ വേശ്യ ആണെന്നസത്യം ഒളിപ്പിച്ചു വെച്ചു ജീവിക്കുന്നവര്‍ ആണ്.. അതുതന്നെ അവരുടെ വ്യക്തിത്തത്തെ തളര്‍ത്തുകയും അവരുടെ ഭാവിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.. മിക്ക പുരുഷവേശ്യകളും പലപ്പോഴും ഒരാളെയോ അല്ലെങ്കില്‍ ഒന്നിലധികം സ്ത്രീകളെ തൃപ്തിപ്പെടുത്താന്‍ കൊക്കയിന്‍ പോലെ മയക്കുമരുന്നുകളും അതോടൊപ്പം കൂടുതല്‍ ഉത്തെജനത്തിനായി വേറെയും മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്..

അതേപോലെ പുരുഷവേശ്യകളില്‍ എയിഡ്സ് രോഗികള്‍ കുറവാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തി ഉറകള്‍ ഉപയോഗം കുറവാണെന്നതും ഒരു യാഥാര്‍ത്ഥ്യം ആണ്. അതുകൊണ്ട് തന്നെ എയിഡ്സ് പോലെയുള്ള ലൈംഗിക രോഗങ്ങള്‍ ഇവരെയും പിടികൂടുന്നു..മിക്കവാറും ഇതെല്ലാം മറച്ചുവെച്ചു വിവാഹജീവിതം നയിക്കുമ്പോള്‍ ഇവരിലൂടെ ഇവരുടെ പങ്കാളിയിലെക്കും ഈ അസുഖങ്ങള്‍ പകരാറുണ്ട്.അതെപോലെ ഇവരുടെ കഥകള്‍ ആരോടും പറയാനാകാത്തതുകൊണ്ട് ലൈംഗികചൂഷണങ്ങള്‍ പതിവാണ്. മിക്കവരും പോലീസിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ പരാതി കൊടുക്കാന്‍ മടിക്കുകയാണ് പതിവ്..

അതേപോലെ വളരെയേറെ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ അടുത്തുവരുന്ന ആണ്‍കുട്ടികളെ കൊണ്ടു തീര്‍ത്തും അറപ്പുളവാക്കുന്ന കൃത്യങ്ങള്‍ ചെയ്യിക്കുന്നതും പതിവാണ്. ഇങ്ങനെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ ഭാവിയില്‍ നിരവധി മാനസികപ്രശ്ങ്ങള്‍ക്ക് അടിമയായി തങ്ങളുടെ ഭാവി നശിപ്പിക്കുന്നു..

സെക്സ് ടൂറിസം, ഏജന്‍സികള്‍ തുടങ്ങിയവ ഈ വ്യവസായം വളരാന്‍ കാരണമാകുന്നുവെങ്കിലും എന്നും പുതിയ ആളുകളുമായി ബന്ധപ്പെടാം എന്നുള്ളതും,കൈ നിറയെ പണം ലഭിക്കും എന്നുള്ളതും കൊണ്ടു നിരവധി കുട്ടികള്‍ ഈ ഫീല്‍ഡിലേക്ക് വരുന്നുണ്ട്. പക്ഷെ ഒരിക്കല്‍ വീഴുന്ന അഴുക്കു ചാലില്‍ നിന്നു കരകയറാന്‍ആകാതെ മിക്കവാറും ജീവിതം ഹോമിക്കപ്പെടുകായാണ് പതിവ്.

തങ്ങളുടെ കുട്ടികള്‍ എന്തുചെയ്യുന്നു എന്ന് എത്ര തിരക്കുണ്ടായാലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഈ തിരക്കിട്ട ജീവിതം അവര്‍ക്ക് വേണ്ടിയല്ലേ.. അവരില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടി സമ്പാദിക്കണം എന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം.മക്കളുടെ കൂട്ടുകെട്ട്,അവരുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കാരണം ഒരിക്കല്‍ മക്കള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ദുഖിച്ചിട്ടു കാര്യമില്ല..

എന്നെന്നേക്കും ഉള്ള നാണക്കേടും ദുഖവും സമ്മാനിച്ചു മരണത്തിന്‍റെ ആഴകയങ്ങളിലേക്ക്‌ മക്കള്‍ പോകുന്നതിനു മുമ്പെ അത് കണ്ടെത്തിതിരുത്താനും ആയില്ലെങ്കില്‍ പുതിയ ഇരയെ കാത്തിരിക്കുന്ന ലൈംഗിക വൈകൃതം അസുഖമായുള്ളവരുടെയും അവരിലേക്ക്‌ ഇരയെ എത്തിച്ചു കൊടുക്കുന്ന എജന്റിന്‍റെ കൈയിലോ മക്കള്‍ വീണിരിക്കും.

ഒരിക്കലും തിരിച്ചുവരാനാവാത്ത ഒരു നരകത്തിലേക്കുള്ള മക്കളുടെ പോക്ക് അല്പം ശ്രദ്ധ കൊണ്ടു ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ ബുദ്ധി..

3 comments:

മനുഷ്യ വിദൂഷകന്‍ said...

ഗിഗോളോ - (അവസാന ഭാഗം)
സാധാരണഗതിയില്‍ നാം ചിന്തിച്ചേക്കാം ഗിഗോളോ ജീവിതം ജീവിക്കുക എന്നത് ഒരാളുടെ സ്വകാര്യ ജീവിതമോ ജീവിതരീതിയോ ആവാം..അതില്‍ നാം ഇതിനു വേവലാതിപ്പെടണം.. കാരണം ഗിഗോളോ ഒരു തീവ്രവാദിയോ രാജ്യദ്രോഹപ്രവര്‍ത്തിയോ ചെയ്യുന്നില്ല.

അതേപോലെ ഗിഗോളോ മാത്രമാണോ തെറ്റുകാര്‍.?

Kaithamullu said...

ഒരിക്കലും തിരിച്ചുവരാനാവാത്ത ഒരു നരകത്തിലേക്കുള്ള മക്കളുടെ പോക്ക് അല്പം ശ്രദ്ധ കൊണ്ടു ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ ബുദ്ധി..
--
ജോക്കറിന് ന്യൂ ഇയര്‍ ഗ്രീറ്റിംഗ്സ്!

Appu Adyakshari said...

“തങ്ങളുടെ കുട്ടികള്‍ എന്തുചെയ്യുന്നു എന്ന് എത്ര തിരക്കുണ്ടായാലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം“ - വളരെ ശരി.